Saturday 19 March 2016

അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം - ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ ആൽവിളക്ക് - ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടുവിളക്ക്

       


                           അമ്മേ ശരണം ദേവി ശരണം

                        ചെട്ടികുളങ്ങര അമ്മേ ശരണം


 

  ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ ആൽവിളക്ക് -

ഏഷ്യയിലെ  ഏറ്റവും വലിയ ഓട്ടുവിളക്ക്



                            ആൽവിളക്കിന്റെ പ്രത്യേകതകൾ:


1001 തിരികൾ, 13 തട്ടുകൾ, 11 അടിപൊക്കം, 1350 കിലോ              തൂക്കം

1987 150 ദിവസം കൊണ്ട് 20 പേർ ചേർന്നുനിർമ്മിച്ചു നൽകിയ വിളക്കിലെ 13 തട്ടുകൾ ക്ഷേത്രത്തിലെ 13 കരകളെ പ്രകാശിപ്പിക്കുന്നു. 

                                 
                            www.chettikulangarabhairavisamiti.blogspot.com
                            www.plus.goodle.com/chettikulangarabhairavi
                            www.facebook.com/chettikulangarabhairavi
                            email: chettikulangarabhairavi@gmail.com

Wednesday 2 March 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 8 - “എതിരേല്പുത്സവം:-“

                                             

          " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 8

 

                                      “എതിരേല്പുത്സവം:-“

 

                         യാ ദേവി സർവ ഭൂതേഷു

                         മാതൃരൂപേണ സംസ്ഥിതാ

                         നമസ്തസ്യൈ നമസ്തസ്യൈ

                         നമസ്തസ്യൈ നമോ നമ:

 

            കുംഭഭരണിക്ക് ശേഷം നടത്തപ്പെടുന്ന  "എതിരേല്പുത്സവ"ത്തിനെക്കുറിച്ച്, കുംഭഭരണിക്ക് മുൻപു  തന്നെ കരക്കാർ കൂടി ഇരുന്ന്   ഉത്സവ ദിവസം   നിശ്ചയിക്കുകയാണ്  ഇപ്പോഴുള്ള പതിവ്.  ഉത്സവം ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയിരിക്കണംമുറയനുസരിച്ച് ഓരോ കരക്കാരുടെതായി 13 ദിവസം ഉത്സവം ഉണ്ടായിരിക്കും. ഭഗവതിയെ ക്ഷേത്രത്തിനു കിഴക്കുള്ള മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി "സേവ' നടത്തിയ ശേഷം അവിടെ നിന്നും അമ്പലത്തിലേക്ക് എതിരേറ്റു കൊണ്ടുവരുന്ന ചടങ്ങിനു പ്രാധാന്യം നൽകിക്കൊണ്ടാണ് ഉത്സവം നടത്തുന്നത്അത് കൊണ്ടാണ് ഉത്സവത്തിന്  'എതിരേല്പുത്സവം' എന്ന പേരുണ്ടായത്. കൂടാതെ ഓരോ ദിവസവും പല തരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. മീനമാസത്തിലെ അശ്വതിക്ക് നാല് ദിവസമെങ്കിലും മുൻപ് ഉത്സവം തീരത്തക്കവിധം ആയിരിക്കും ഉത്സവത്തിന്റെ തീയതി നിശ്ചയിക്കുന്നത്. ഉത്സവദിവസങ്ങളിലെ മറ്റു പ്രധാന ചടങ്ങുകളായ 'ഉരുളിച്ച'യും 'തോറ്റംപാട്ടും' പ്രത്യേകം ശ്രദ്ധേയങ്ങളാണ്.   

ഉരുളിച്ച:--

 

ഓരോ കരയിലെയും ഉത്സവ ദിവസം,  കരയിലുള്ള എല്ലാ വീടുകളിലും ചില വിശേഷാൽ ഒരുക്കങ്ങൾ ചെയ്യാറുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അന്ന് വീട്ടിൽ വരുന്ന ബന്ധുക്കളും മറ്റു വിശേഷാൽ അതിഥികളും ഇതിൽ പങ്കുകൊണ്ട് , ഉച്ചക്ക്ശേഷം എല്ലാവരും ഉരുളിച്ച പുറപ്പെടുന്ന സ്ഥലത്ത് വന്നു ചേരും, വൈകിട്ട് 3 മണിയോടുകൂടി 'ഉരുളിച്ച' പുറപ്പെടുകയായി. ആന, കുട, കാവടി, താലപ്പൊലി, പലവിധ വാദ്യമേളങ്ങൾ എന്നിവയോടുകൂടി ആഘോഷ സമന്വിതം  ദീപാരാധനക്ക് മുൻപായി ക്ഷേത്രത്തിൽ വന്നു ചേരും. അതിനു ശേഷം ആളുകൾ കുളത്തിൽ മുങ്ങി ഈറനോടുകൂടി ഭഗവതിയുടെ മുൻപിൽ  സാഷ്ടാംഗപ്രണാമം ചെയ്ത് ശയനപ്രദിക്ഷണം ചെയുന്നുആർപ്പുവിളികളോട്  കൂടി 'ഉരുളിച്ച' ചടങ്ങ് വസാനിക്കും, അപ്പോൾ തുടർച്ചയായി കതിനാവെടി  മുഴങ്ങുo.      ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നടത്തുന്ന ഉരുളിച്ചക്ക് ചില പ്രത്യേക ഉദ്ദേശങ്ങളും സങ്കല്പങ്ങളുമുണ്ട് . അവ ഇന്ന് പലരും വിസ്മരിച്ചിരിക്കുകയാണ്. ആണ്ടിലോരിക്കൽ നടത്തുന്ന ചടങ്ങിനു വളരെയേറേ പ്രാധാന്യം ആദ്യ കാലത്ത് ആളുകൾ നൽകിയിരുന്നു. ഭഗവതിയെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്താൽ നാട്ടിൽ സംക്രമികരോഗം, ദാരിദ്ര്യം, മറ്റ് പൊതു ആപത്തുകൾ തുടങ്ങിയവയ്ക്ക് ഇടവരുത്തുമെന്ന് ജനങ്ങൾ വിശ്വസിച്ചു. അങ്ങനെയുള്ള ദോഷം വരാതിരിക്കാനും ഭഗവതിയുടെ അനുഗ്രഹം ഉണ്ടായികൊണ്ടിരിക്കാനും വേണ്ടിഅതാത്കരയിലെ ആളുകൾ ആണ്ടിൽ ഒരു ദിവസം വൃതാനുഷ്ടാനത്തോടും  ദാനധർമാദികളോടും  കൂടി കരയുടെ ഒരു നിശ്ചിത സ്ഥലത്ത് ഒന്നിച്ചുകൂടി അവിടെനിന്നും ഭജനയോടും പ്രാർഥനയോടും കൂടി പുറപ്പെട്ട്, ദേവി സന്നിധിയിൽ വന്ന് ജലത്തിൽ മുങ്ങി ശരീരശുദ്ധി വരുത്തി സങ്കടങ്ങൾ അമ്മയുടെ മുൻപിൽ വീണുരുണ്ട് ഉണർത്തിച് അനുഗ്രഹം സമ്പാദിക്കുന്ന ഒരു ചടങ്ങായിട്ടാണ് ഉരുളിച്ച എർപ്പാട് നടത്തി വന്നത്. കുട്ടികൾ കാര്യ സാധ്യത്തിനു വേണ്ടി നിര്ബന്ധം പിടിച്ച്‌  അമ്മയുടെ മുൻപിൽ വീണുരുണ്ടപേക്ഷിക്കുമ്പോൾ അവരുടെ ഹിതം സാധിച്ചു കൊടുക്കാത്ത ഒരു മാതാവ് പോലും ലോകത്തിൽ കാണുകയില്ലെന്നു നമുക്കറിയാവുന്നതാണല്ലോ....

                                                                ( തുടരും )…… 9…….

                  

www.chettikulangarabhairavisamiti.blogspot.com
www.plus.google.com/chettikulangarabhairavi
www.facebook.com/chettikulangarabhairavi
email:- chettikulangarabhairavi@gmail.com

                                 
       


 

Tuesday 1 March 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 7 - കെട്ടുകാഴ്ചകൾ:-


                                                   





           " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 7

 

                                    കെട്ടുകാഴ്ചകൾ:-

 

                      “യാ ദേവി സർവ ഭൂതേഷു

                        ലക്ഷ്മീരൂപേണ സംസ്ഥിതാ

                       നമസ്തസ്യൈ നമസ്തസ്യൈ

                       നമസ്തസ്യൈ നമോ നമ:"…

 

കുംഭ ഭരണി ദിവസം വൈകിട്ട് 4 മണി മുതൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പതിമൂന്നു കരക്കാർ അവരുടെ കരയിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നു. സന്ധ്യയാകുമ്പോഴേക്കും എല്ലാ കെട്ടുകാഴ്ചകളും ക്ഷേത്ര സന്നിധിയിൽ എത്തിക്കഴിയും.     മുറയനുസരിച്ച് ഓരോ കരയിലെ കെട്ടുകാഴ്ച ക്ഷേത്രത്തിന്റെ മുൻപിൽ കൊണ്ടുവെച്ചിട്ട് ആഹ്ളാദപൂർവ്വം ഭഗവതിയെ ആരാധിച്ച ശേഷം വയലിലേക്കു ഇറക്കുന്നു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാംപള്ളി, നടക്കാവ് എന്നിങ്ങനെയാണ് കരകളുടെ മുറഇടക്കുള്ള ഏതെങ്കിലും കരക്കാർക്ക് ഏതെങ്കിലും കാരണവശാൽ കെട്ടു കാഴ്ച വയലിൽ ഇറക്കുവാൻ സാധിക്കാതെ വന്നാൽ, ശേഷമുള്ള ഒരു കരക്കാർക്കും വയലിൽ കെട്ടുകാഴ്ച ഇറക്കാൻ സാധിക്കുന്നതല്ല കീഴ്നടപ്പ് ഇന്നും തെറ്റാതെ ആചരിച്ചു വരുന്നു. ഉത്സവത്തിനും കരക്കാരുടെ മുറ മേൽപറഞ്ഞത് തന്നെയാണ്

                  ആറ് കുതിര, അഞ്ചു തേര്, ഭീമനും പാഞ്ചാലിയും ഹനുമാൻ ഇത്രയുമാണ് കാഴ്ച വസ്തുക്കൾ (കെട്ടുകാഴ്ചകൾ). ഇവ പ്രാചീന മാതൃകയിലുള്ള ഏറ്റവും കലാപരമായ പ്രദർശന വസ്തുക്കളാണ്. ഇവയെ നിരത്തിവെച്ചിരിക്കുന്നത് കണ്ടാലുണ്ടാകുന്ന ആനന്ദം അവർണ്ണനീയം തന്നെ. കാഴ്ച കാണാൻ നാനാ ദേശങ്ങളിൽ നിന്നും നിരവധി ആളുകൾ തടിച്ചുകൂടാറുണ്ട്. രാത്രിയിൽ മതപരമായ ചടങ്ങുകൾക്ക് പുറമേ കഥകളി മുതലായ പരിപാടികളും നടത്തിവരുന്നു, എഴുന്നള്ളിപ്പിനു മുൻപായി വേലകളി ഉണ്ടായിരിക്കും. വെളുപ്പിന് 3 മണിക്ക് ഭഗവതിയെ ഓരോ കെട്ടുകാഴ്ചയുടെയും മുൻപിൽ എഴുന്നെള്ളിച്ചു അവിടെ കളിപ്പിക്കും. എഴുന്നെള്ളിപ്പ് കണ്ടു തൊഴുന്നത് ഏറ്റവും വിശേഷമാണെന്നാണ് വിശ്വസിച്ച്പോരുന്നത്.

              ഈ ഉത്സവം ജനങ്ങളിൽ ഐക്യ ബോധം വളർത്തുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒരു ചടങ്ങുകൂടിയാണ്. പതിമൂന്ന് കരകളിലെ ആളുകൾ അന്നേ ദിവസം സകല മത്സരങ്ങളും മറന്ന് ഏകോദര-സഹോദരന്മാരെപോലെ ഉത്സവത്തിൽ പങ്കു ചേരുന്നു. കുതിരയും തേരും കെട്ടിയുണ്ടാക്കുന്ന കാര്യത്തിൽ  അതാത് കരയിലുള്ള എല്ലാ ജാതിയിൽപ്പെട്ട ആളുകളും അവരവരുടെ പങ്ക് ഭക്തിയോടും വിശ്വാസത്തോടും കൂടി നിർവഹിച്ച് വരുന്നു. ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടി ഇക്കാര്യത്തിൽ ഓരോരുത്തരുടേയും കഴിവ് വിനിയോഗിക്കേണ്ടത് കർത്തവ്യമായിട്ടാണ് കരുതപ്പെടുന്നത്. മണ്ണിന്റെ മക്കൾ എത്ര ഉന്നതൻമാരായാലും  ലോകത്തിന്റെ ഏത് ഭാഗത്ത്ജീവിക്കുന്നവരായാലും ഇവിടുത്തെ കെട്ടുകാഴ്ചയെപ്പറ്റി ചിന്തിക്കുകയും അതിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. സാദ്ധ്യമായാൽ ദേവിയുടെ അനുഗ്രഹം തേടി അതിൽ പങ്കെടുക്കുന്നതുമാണ്‌. ഇന്നാട്ടുകാരുടെ മാനസികാവാസ്ഥയിലെ ഒരു സ്ഥിതി വിശേഷം കൂടിയാണിത്.   

                                                                                       contd......

                www.chettikulangarabhairavisamiti.blogspot.com
                www.plus.google.com/chettikulangarabhairavi
                www.facebook.com/chettikulangarabhairavi
                          email:- chettikulangarabhairavi@gmail.com