ലളിതാസഹസ്രനാമം
ലളിതാസഹസ്രനാമം
എന്താണ് ലളിതാസഹസ്ര
നാമമെന്നുംജപിച്ചാൽ ഉള്ള
ഫലമെന്താണെന്നുംഅറിയാനാഗ്രഹിക്കുന്നവർക്കു വേണ്ടിചില
കാര്യങ്ങൾ പറയാം…
ബ്രഹ്മാണ്ഡപുരാണത്തിലെലളിതാസഹസ്രനാമം. .മാര്ക്കണ്ഡേയപുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിഎന്നിലവ ദേവിയെ ആരാധിക്കാന്‍ നമുക്ക്ലഭിച്ച അമൂല്യരത്നങ്ങളാണ്.
ശ്രീചക്രത്തിന് തുല്യമായി
മറ്റൊരുയന്ത്രമില്ല. ശ്രീവിദ്യാ
മന്ത്രത്തിന്തുല്യമായി മറ്റൊരു
മന്ത്രമില്ല. ലളിതാംബികയ്ക്ക്
തുല്യയായി മറ്റൊരുദേവതയില്ല, ഈ മൂന്നിന്റെയും
ഐക്യംപ്രതിപാദിക്കുന്നലളിതാസഹസ്രനാമത്തിന് തുല്യംവൈശിഷ്ട്യമാര്ന്ന മറ്റൊരുസ്തോത്രവുമില്ല.
ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യ–ഹയഗ്രീവ സംവാദത്തിലെ
ഒരുഭാഗമാണിത്. വശിനി
തുടങ്ങിയവാഗ്ദേവതമാരാണ്
ദേവിയുടെ ആയിരംനാമങ്ങളുള്ള ഈ സ്ത്രോത്രം രചിച്ചത്.
നമസ്കാരം,
ആശിസ്സ്, സിദ്ധാന്തോക്തി,
പരാക്രമം, ഐശ്വര്യം,
പ്രാര്ത്ഥന
എന്നീആറുലക്ഷണങ്ങളാണ് സ്തോത്രത്തിന്വേണ്ടത്. ഇവയെല്ലാംഒത്തിണങ്ങിയതാണ്ലളിതാസഹസ്രനാമം. ഇത്രയേറെഭോഗമോക്ഷപ്രദമായ സ്തോത്രംവേറൊരിടത്തുമില്ല.
എല്ലാ ജീവജാലങ്ങളും
തങ്ങളുടെനിലനില്പ്പിനും
അഭിവൃദ്ധിക്കുംജന്മസാഫല്യത്തിനും ആശ്രയിക്കുന്നത്ജഗദംബയെ ആകയാല്‍ ജഗദംബ‘ശ്രീമാതാ’വായിരുന്നു.
പരാശക്തിയെഅമ്മയായി കരുതി
ശിശുഭാവനയോടെഈ മഹാസ്തോത്രം ഉരുവിടാന്‍
ഏവര്‍ക്കും
അധികാരമുണ്ട് എന്ന്തെളിയിക്കുന്നതാണ് ആദ്യത്തെനാമമായ ‘ശ്രീമാതാ’.
മാതൃഭാവനയോടെ ദേവിയെആരാധിക്കുന്ന ഭക്തന്ദേവീപ്രസാദത്തിനുവേണ്ടികാത്തിരിക്കേണ്ട ആവശ്യമില്ല,
സ്മരിക്കുന്ന മാത്രയില്തന്നെ ദേവിപ്രസാദിക്കും.
കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ്വേണ്ടത് ചെയ്യുന്നവളാണ് അമ്മ.
കുഞ്ഞിന്റെ നന്മമാത്രമല്ലേഅമ്മമാര്ക്കുള്ളൂ. അമ്മയുടെ
കണ്ണില്‍ മക്കളുടെ
പാപങ്ങള്‍ ഒന്നുംതന്നെപാപങ്ങളല്ല. കര്മവും
കര്മഫലവുംഎല്ലാം
ദേവിയുടെ മായതന്നെആകയാല്
ആ കര്മഫലക്ലേശംഅനുഭവിക്കുന്ന മക്കളുടെ
നേര്ക്ക്അമ്മയുടെ
ദയാപൂര്വമായ
ദൃഷ്ടിപതിയുന്നതിനാല് അവര്‍
താപത്രയങ്ങളില് നിന്ന്
മുക്തരാകുന്നു. ദേവീസ്മരണയുള്ള
ഭക്തന്റെഹൃദയത്തിലെ ഇരുട്ട്ദേവീസ്മരണയുണ്ടാകുന്നനിമിഷംതന്നെ നശിക്കും.
പൂര്വപുണ്യംകൊണ്ടുമാത്രമേ ദേവിയെസ്തുതിക്കാനും പൂജിക്കാനുംസാധിക്കുകയുള്ളൂ.
മഹാമായയുടെ സഹസ്രനാമങ്ങളില്‍
ഏതെങ്കിലും ഒന്ന്
ഭക്തിപൂര്വംകേള്ക്കുകയോ ഉച്ചരിക്കുകയോചെയ്താല് സര്വപാപങ്ങളുംസൂര്യകിരണങ്ങള്ക്കു
മുന്നില്‍ ഇരുട്ടെന്നപോലെ
മാഞ്ഞുപോകും. അപ്പോള്പ്പിന്നെ സഹസ്രനാമം
ജപിച്ചാല്‍ നീങ്ങാത്ത
പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്പോലുംദേവ്യുപാസകനെ അങ്ങോട്ട്ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായദേവിക്ക് ഈ ഭൂമിയിലെ
എത്രനിസ്സാരമായ വസ്തുക്കളാണ്
നാംഅര്പ്പിക്കുന്നത്.
എങ്കിലുംഭക്തനോടുള്ള സ്നേഹം നിമിത്തം
ദേവിഅവയെല്ലാം സ്വീകരിക്കുന്നു.
അര്പ്പിക്കുന്ന
വസ്തുവല്ല.
ഭക്തന്റെ ഭക്തിയാണ്
ദേവിയെതൃപ്തയാക്കുന്നത്. കുഞ്ഞുകരയുമ്പോല് കുറെ കരയട്ടെ
എന്ന്ഏതെങ്കിലും അമ്മ
വിചാരിക്കുമോ, അതുപോലെ
ഭക്തന് കുറെകഷ്ടപ്പെടട്ടെ എന്ന് ദേവി
ഒരിക്കലുംവിചാരിക്കില്ല.
നമ്മുടെ പ്രാര്ത്ഥനയിലെല്ലാം തെറ്റുകള്‍
സംഭവിക്കാം. അശ്രദ്ധകൊണ്ടോപരിചയക്കുറവുകൊണ്ടോ, ഇങ്ങനെസംഭവിക്കാം. ഇതിലൊന്നുംപരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന്മഹാമായ നമുക്ക് ഉറപ്പുതരുന്നു.
‘അവ്യാജ കരുണാമൂര്‍ത്തി’എന്നനാമംകൊണ്ട്
അടിവച്ചടിവച്ചു നടക്കുന്നമക്കള്ക്ക് അടിപതറിയാല്‍
അമ്മയ്ക്ക്ദേഷ്യമല്ല, വാത്സല്യവുംകരുണയുമാണെന്ന് നമ്മോട്
പറയുന്നു.
മക്കളെ വീഴാതെ
കൈപിടിച്ച്നേര്വഴിക്ക്
നടത്തേണ്ടത് അമ്മയുടെകടമയാണ്.
അമ്മ അത്
നിറഞ്ഞമനസ്സോടെ ചെയ്തുകൊള്ളും.
കരുണാമയിയായ അമ്മ
ഉപാസകന്റെമനസ്സിലെയും പ്രവൃത്തിയിലെയുംഅജ്ഞാനം നീക്കി
ജ്ഞാനം പ്രദാനംചെയ്യും.
ദേവിയെ പ്രാര്ത്ഥിക്കുന്നതിന്പണ്ഡിതനെന്നോ പാമരനെന്നോസമ്പന്നനെന്നോ ദരിദ്രനെന്നോപുരുഷനെന്നോ സ്ത്രീയെന്നോ
ഭേദമില്ല. ലളിതാസഹസ്രനാമം
ആരംഭിക്കുന്നതുംഅവസാനിക്കുന്നതും അമ്മ
എന്നുകീര്ത്തിച്ചുകൊണ്ടാണ് (ശ്രീമാതാ, ലളിതാംബികായൈ)
എല്ലാം അമ്മയില്‍
നിന്നാരംഭിക്കുന്നു. അമ്മയില്തന്നെലയിച്ചുതീരുന്നു.
ഈ സ്തോത്രം സര്വരോഗങ്ങളെയുംശമിപ്പിക്കുന്നതും എല്ലാ
സമ്പത്തിനെയുംവര്ധിപ്പിക്കുന്നതും, കാലമൃത്യുവിനെനിവാരണം ചെയ്യുന്നതും
ദീര്ഘായുസ്സുനല്കുന്നതുമാണ്. ഉടന്‍
സിദ്ധി നല്കുന്നശ്രീദേവിയുടെ വിശേഷപ്രീതിക്കുപാത്രമാകുന്ന ഈ
സ്തോത്രം
എത്രക്ലേശിച്ചായാലും എല്ലാ
ദിവസവുംജപിക്കണം.
ബ്രഹ്മാ വിഷ്ണു
മഹേശ്വരന്മാരാല്‍ പരിസേവിതയായി
ലക്ഷ്മി സരസ്വതിതുടങ്ങിയവരാല് പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര് ഋഷിമാര്‍ യക്ഷകിന്നരഗന്ധര്‍വന്മാര്‍ തുടങ്ങിയവരാല്‍
സ്തുതിക്കപ്പെടുന്നവളായി, അഖിലപ്രപഞ്ചത്തിനും ഭരണകര്ത്രിയായിമണിമയ
സിംഹാസനത്തില്‍ ഇരുന്നരുളുന്ന
ശിവശക്തൈക്യരൂപിണിയായ ശ്രീ
ആദിപരാശക്തിക്ക്, അമ്മയ്ക്ക്
പ്രണാമം…
No comments:
Post a Comment